2012, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

മാസിക: ആറാം തവണയും 1000 കടന്നു..

മാസികാ പ്രചാരണത്തില്‍ ആറാം തവണയും ആയിരത്തിലധികം വരിക്കാരെ കണ്ടെത്തിക്കൊണ്ട് മേഖല സംഘടനാ  പ്രവര്‍ത്തനത്തില്‍ പുതിയ അദ്ധ്യായം രചിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ആയിരത്തിലധികം വരിക്കാരെ കണ്ടെത്തിയപ്പോഴെല്ലാം സംസ്ഥാനത്ത് പ്രഥമ സ്ഥാനം മേഖല നേടിയിരുന്നു. മാസികാ പ്രചാരണ ക്യാമ്പയിന്‍ കാലയളവിനുള്ളില്‍ തന്നെ ലക്‌ഷ്യം പൂര്‍ത്തിയാക്കിയ മേഖല 1043 പേരുടെ വരിസംഖ്യ അടച്ചിട്ടുണ്ട്. ക്യാമ്പയിന്‍ ദീര്‍ഘിപ്പിച്ചതോടെ 1500 എന്ന ലക്ഷ്യത്തിലേക്ക് മേഖല നീങ്ങുകയാണ്..

2010 ലെ മാസികാ ക്യാംപയിനില്‍ 1100 വരിക്കാരെ ചേര്‍ത്തെങ്കിലും തപാല്‍ വിതരണത്തിലെ പിഴവുകള്‍ മൂലം അനേകം പരാതികള്‍ ലഭിക്കുകയുണ്ടായി. 2011ലെ ക്യാംപയിനെ ഇത് ബാധിച്ചു. എന്നാല്‍ സംഘടന സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ മാസികാ പ്രവര്‍ത്തനം സര്‍വകാല റെക്കോര്‍ഡില്‍ എത്തിക്കണമെന്ന നിശ്ചയദാര്‍ഡയത്തോടെ നടത്തിയ മുന്നൊരുക്കങ്ങള്‍ ക്യാമ്പയിന്‍ വിജയത്തിലെത്തിക്കാന്‍ സഹായിച്ചു.

യൂനിറ്റ് തലങ്ങളില്‍ നിന്നും ലഭിച്ച പ്രാദേശിക ഓര്‍ഡറുകളിലേക്കുള്ള മാസിക പ്രവര്‍ത്തകര്‍ സ്വന്തം വിലാസത്തില്‍ ഒന്നിച്ചു വരുത്തി നേരിട്ട് വിതരണം ചെയ്യുവാനാണ് തീരുമാനിച്ചിട്ടുള്ളത്. 500ഓളം മാസികകള്‍ ഇപ്രകാരം നേരിട്ട് വിതരണം ചെയ്യും.

മേഖലയിലെ എല്ലാ യൂണിറ്റുകളും ക്യാംപയിനില്‍ സജീവമായി പങ്കെടുത്തു. 213 മാസികയുമായി കോഴിക്കോട് യൂനിറ്റ് ഒന്നാം സ്ഥാനം നേടി. 203 മാസികയുമായി മരുതൂര്‍കുളങ്ങരയും 187 ഓര്‍ഡറുകള്‍ ശേഖരിച്ച മൈനാഗപ്പള്ളിയും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. 134 മാസിക ചേര്‍ത്ത കരുനാഗപ്പള്ളി നോര്‍ത്ത് യൂണിറ്റും, 109 മാസിക ചേര്‍ത്ത കടപ്പാ തെക്ക് യൂണിറ്റും മികച്ച പ്രവര്‍ത്തനം നടത്തി. കല്ലേലിഭാഗം (62), തൊടിയൂര്‍ വടക്ക് (53), തൊടിയൂര്‍ കിഴക്ക് (50) എന്നീ യൂണിറ്റുകളും ക്യാമ്പയിന്‍ ഗൌരവമായി ഏറ്റെടുത്തു. ഒക്ടോബര്‍ 15 വരെ ക്യാമ്പയിന്‍ നീട്ടിയിട്ടുള്ളതിനാല്‍ ഈ വര്‍ഷത്തെ പ്രചരണം സര്‍വകാല റെക്കോര്‍ഡില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

ഓര്‍മകളുണ്ടായിരിക്കണം; കൂട്ടരേ....

സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
മേഖല സംഘടിപ്പിച്ച  കുടുംബസംഗമം
എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
'പരിഷത്ത് പിന്നിട്ട 50 വര്‍ഷങ്ങള്‍' :
മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ. ആര്‍ രാധാകൃഷ്ണന്‍
പ്രഭാഷണം നടത്തുന്നു  

ഓര്‍മയിലെ ഗീതങ്ങള്‍:
വി കെ എസ്സിന്റെ ഗാനാലാപനം 

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും
പരിഷത്ത് മൈനാഗപ്പള്ളി യൂനിറ്റ്  പ്രസിഡണ്ടും  ആയ
ശ്രീ സോപാനം ശ്രീകുമാറിന് അനുമോദനം 

സദസ്സ് 

കൂടംകുളം ഐക്യദാര്‍ഡ്യ ജാഥയ്ക്ക് അഭിവാദനങ്ങള്‍..!!


2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

2012, സെപ്റ്റംബർ 9, ഞായറാഴ്‌ച

2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

'എമെര്‍ജിംഗ് കേരള'യ്ക്ക് ജനകീയ ബദല്‍...

'എമെര്‍ജിംഗ് കേരള ' കേരളത്തിന്റെ പ്രകൃതി വിഭവങ്ങളും പൊതുമുതലും സ്വകാര്യ 'സംരംഭകര്‍ക്ക്' തീറെഴുതുവാനുള്ള മാമാങ്കം. നമ്മുടെ പ്രകൃതിവിഭവ ഉറവിടങ്ങളെ തകര്‍ക്കാത്ത, ഇവിടത്തെ മണ്ണിനെയും മനുഷ്യരേയും സ്നേഹിക്കുന്ന, തൊഴിലും ഉദ്പാദനവളര്‍ച്ചയും സാധ്യമാക്കുന്ന വികസനപരിപാടിയാണ് നമുക്കുവേണ്ടത്.
'എമെര്‍ജിംഗ് കേരള 'യ്ക്ക് ജനകീയ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സെപ്തംബര്‍ 8 ന് തൃശൂരില്‍ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും.
കൂട്ടായ്മയില്‍ കരുനാഗപ്പള്ളി മേഖലയുടെ 15 പ്രതിനിധികള്‍ പങ്കെടുക്കും.

2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ഐ ടി യുടെ അറിവരങ്ങ്

അഡ്വ. ടി കെ സുജിത് ക്ലാസെടുക്കുന്നു 
മേഖലാ ഐ ടി സബ് കമ്മിറ്റി സംഘടിപ്പിച്ച ഐ ടി പാഠശാല 2012 പ്രവര്‍ത്തകര്‍ക്ക് നൂതന അനുഭവമായി. ഐ ടി രംഗത്തെ സാധ്യതകള്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഉപയുക്തമാക്കാനുള്ള ക്ലാസും പരിശീലനവുമാണ്‌ പാഠശാലയില്‍ അജണ്ടയായി ചേര്‍ത്തിരുന്നത്. ആഗസ്റ്റ്‌ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച പാഠശാല വൈകിട്ട് 4 മണി വരെ തുടര്‍ന്നു.  പരിഷത്ത് സംസ്‌ഥാന ഐ ടി സബ്കമ്മിറ്റി മുന്‍ കണ്‍വീനര്‍ അഡ്വ. ടി കെ സുജിത് പാഠശാലയ്ക്ക് നേത്രത്വം നല്‍കി. സ്വതന്ത്ര സോഫ്റ്വേയര്‍, മലയാളം കമ്പ്യൂട്ടിംഗ് എന്നിവയെക്കുറിച്ച് ക്ലാസുകള്‍ എടുത്തു. വിക്കിപീഡിയ, പരിഷത്ത് വിക്കി വെബ്‌, സോഷ്യല്‍ മീഡിയ എന്നിവയെ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി.
പാഠശാലയിലെ പങ്കാളികള്‍ 
മരുതൂര്‍ക്കുളങ്ങര യൂനിറ്റ് പാഠശാലയ്ക്ക് ആതിഥ്യം വഹിച്ചു. പരിഷത്ത് വിക്കി വെബ്‌സൈറ്റില്‍ യൂണിറ്റിന്റെ പേജ് രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ 'വിക്കി എഴുത്ത് ' പരിശീലിച്ചു. 
പാഠശാലയിലെ പങ്കാളികള്‍ പരിശീലനത്തില്‍ 
മേഖലയിലെ എല്ലാ യൂനിടുകളുടെയും ചരിത്രം തയാറാക്കി പരിഷത്ത് വിക്കിയില്‍ ഉള്‍പ്പെടുത്താന്‍ പാഠശാലയില്‍ തീരുമാനമായി. മേഖലാ കമ്മിറ്റി അംഗങ്ങളും യൂനിറ്റ് ഭാരവാഹികളും ഉള്‍പ്പെടെ 28 പേര്‍ പങ്കെടുത്തു. 

2012, ജൂലൈ 5, വ്യാഴാഴ്‌ച

പോരാട്ടത്തിന്റെ വിജയഗാഥകള്‍...

ചന്തക്കായല്‍ നികത്തലിനെതിരായ
സമരത്തിന്റെ വിജയത്തില്‍ മേഖലാ കമ്മിറ്റി
പ്രസിദ്ധീകരിച്ച പോസ്റ്റര്‍ 

2012, ജൂലൈ 1, ഞായറാഴ്‌ച

പള്ളിക്കലാര്‍: നികത്തപ്പെട്ട കായല്‍ ജനകീയ പ്രക്ഷോഭത്തിലൂടെ പുനസൃഷ്ടിക്കുന്നു..



പള്ളിക്കലാറിലെ ബോട്ട് ജെട്ടി നികത്തിയ നിലയില്‍ 


Z£nWtIcf¯n ]¯\wXn«, Be¸pg, sImÃw PnÃIfneqsS HgpIp¶ Hcp sNdp\ZnbmWv ]Ån¡emdv. thWw asämcp tIcfw hnIk\ Iym¼bnsâ `mKambn Icp\mK¸Ån taJe GsäSp¯Xv ]Ån¡emÀ ]T\ambncp¶p.

\ZnbneqsS k©cn¨p t\cn«p \S¯nb hnhctiJcWw, \ZnbpsS DZv`hw tXSnbpÅ bm{X, \ZoXocs¯ P\kwhmZ§Ä F¶nhbneqsS Ncn{X]gaIsf Xncp¯nb ]e Is­ണ്ട¯epIfpw \S¯m³ Ignªp. \ZnbpsS ]X\{]tZiamb N´¡mben Hgp¡ns\t¸mepw XSªpsImണ്ട­­v hfÀ¶v \ndª 'It_mw_ AIzm«n¡' F¶ ]mbÂhyqlw DbÀ¯p¶ KpcpXcamb ]cnkvYnXn {]XymLmXhpw sNfnsbSp¸p aqew 40 ASnbntesd BgapÅXmbn amdnb Xocs¯ ]mStiJcw \ZoKXnsb¯s¶ amänadn¨Xpw KuchXcamb CSs]S Bhiys¸Sp¶ hnjb§fmbncp¶p.

'thWw asämcp tIcfw' Iym¼bnsâ `mKambn \S¯nb kwkvYm\ ]Zbm{X Icp\mK¸Ånbn F¯pt¼mÄ ]T\¯nsâ {]mYanI dnt¸mÀ«v Xbmdmbn. PmYmkzoIcW NS§n h¨v Icp\mK¸Ån FwFÂF {io. kn ZnhmIc³ PmYmIym]vä\v dnt¸mÀ«v ssIamdn. dnt¸mÀ«nsâ ]IÀ¸v FwFÂFbv¡pw am[ya§Ä¡pw \ÂIn. AXnse hnhc§Ä am[ya§Ä {]m[m\yt¯msS {]kn²oIcn¨p. e`yamb hnhc§Ä DÄs¸Sp¯n 'Pm{KX' F¶ t]cn taJem I½nän k¹nsaâv {]kn²oIcn¨p. A§s\ ]Ån¡emÀ P\{i²bn h¶p. Xoc¯v cണ്ട­­v kwc£W kanXnIÄ cq]w sImണ്ട­­p.

Cu L«¯n tZiob Pe]mXbpsS ^oUÀ I\memb h«¡mbÂ, It¶än¡mbÂ, N´¡mb F¶nh s{UUvPnwKv \S¯n Bgw Iq«m³ Pehn`hhIp¸n\p IognepÅ C³emâv \mhntKj³ hn`mKw ]²Xnbn«ncp¶p. C§s\ s{UUvPnwKneqsS e`n¡p¶ a®v D]tbmKn¨v N´¡mben ]gb t_m«v sP«n DÄs¸sSbpÅ `mKw \nI¯m³ \Kck` ]²Xnbn«p. C§s\ e`n¡p¶ `qan hnIk\{]hÀ¯\§Ä¡v hn\ntbmKn¡psa¶v {]Jym]n¨p. Imbente¡v h¶ptNcp¶ ]mtämen tXmSnsâ apJhpw t_m«v sP«nbpw AtXmsS ASªpt]mIpsa¶Xv AhÀ ]cnKWn¨tXbnÃ. Nne kzImcy`qan DSaIfpsSbpw `qam^nbbptSbpw Xmev]cy§Ä ssItbä¯n\p ]n¶n kv]jvSambncp¶p.

KpcpXcamb ]mcnkvYnXnI {]XymLmXw DbÀ¯p¶ Cu \o¡¯n \n¶pw \Kck` ]n·mdWsa¶v ]cnj¯v taJemI½nän Bhiys¸«p.

2012, ജൂൺ 6, ബുധനാഴ്‌ച

ഹരിതഭാവിയിലേക്ക്...


ആയിരംതെങ്ങിലെ കണ്ടല്‍വനക്കാഴ്ച 

പുതുമയാര്‍ന്ന  ഒരു പ്രവര്‍ത്തനത്തോടെയാണ് ഇത്തവണ ലോകപരിസര ദിനത്തെ മേഖല വരവേറ്റത്. ബാലവേദികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 25 കുട്ടികളുടെ ഹരിതസംഘ രൂപീകരണം ജൂണ്‍ 3 ഞായറാഴ്ച നടന്നു. ഈ സംഘം പ്രവര്‍ത്തകരോടൊപ്പം ആയിരംതെങ്ങ് കണ്ടല്‍വനപ്രദേശം സന്ദര്‍ശിച്ചു. ദക്ഷിണകേരളത്തിലെ ഏറ്റവും സമൃദ്ധമായ കണ്ടല്‍ ശേഖരമാണ് ആയിരംതെങ്ങ് കണ്ടല്‍ പ്രദേശം. ഭൂമിശാസ്ത്രപരമായി കരുനാഗപ്പള്ളി മേഖലയില്‍ നിന്നും വേറിട്ട്‌നില്‍ക്കുന്ന ഈ പ്രദേശം മേഖലയുടെ റവന്യൂ അതിര്‍ത്തിയിലാണെന്ന വസ്തുത കുട്ടികളില്‍ കൌതുകം ജനിപ്പിച്ചു.
പഠനസംഘത്തിന്റെ യാത്ര 


കണ്ടല്‍ചെടികളുടെ വിവിധ ഇനങ്ങളും ശാസ്ത്രീയനാമവും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുവാനും അവയുടെ പ്രസക്തിയെക്കുറിച്ച്  സവിസ്തരം പ്രതിപാദിക്കുവാനും ജില്ലാ പരിസര വിഷയസമിതി കണ്‍വീനര്‍ വി. കെ. മധുസൂദനന്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു. 
ശ്രീ. വി കെ മധുസൂദനന്‍ കണ്ടല്‍സസ്യങ്ങളെ പരിചയപ്പെടുത്തുന്നു 
തുടര്‍ന്ന് സാന്ത്വനതീരം അങ്കണത്തില്‍ വച്ച് പരിസരദിനക്ലാസ് എടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ് രാജശേഖര വാര്യര്‍, മുന്‍മേഖലാ പ്രസിഡന്റ് എന്‍ സുരേന്ദ്രന്‍ എന്നിവരും സംസാരിച്ചു.
Add caption
അഴീക്കല്‍ തീരം, ഹാര്‍ബര്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു.